"വന്ദേമാതരം മുസ്ലിംകൾക്ക് പാടാൻ കഴിയില്ല” എന്നത് പതിറ്റാണ്ടുകളായി പണ്ഡിത സംഘടനകൾ ആവർത്തിക്കുന്ന നിലപാടാണ്. അത് തൗഹീദിന് വിരുദ്ധമാണെന്നും പറയുന്നു.
പക്ഷേ ഒരു ചോദ്യം ബാക്കിയാകുന്നു:
ശരിക്കും അത് വിശ്വാസപരമായി അത്ര ഗൗരവമുള്ള വിഷയമാണെങ്കിൽ, പിന്നെ അതിനെ സർക്കാർ സംവിധാനങ്ങളിലൂടെ നിർബന്ധമാക്കുമ്പോൾ അതിനെതിരെ ശക്തമായ നിയമ പോരാട്ടങ്ങളും ജനാധിപത്യ സമരങ്ങളും എവിടെയാണ്?
കോടതിയെ സമീപിക്കാതെ, ഭരണഘടനാപരമായ വെല്ലുവിളികൾ ഉയർത്താതെ, പൊതുസമൂഹത്തിൽ രാഷ്ട്രീയ സമ്മർദ്ദം സൃഷ്ടിക്കാതെ വെറും പ്രസ്താവനകളിലൂടെ സാധാരണ വിശ്വാസികളെ വികാരപരമായി ചൂടാക്കുന്നതിൽ എന്ത് കാര്യമുണ്ട്?
ഒന്നുകിൽ പറയണം:
“ഇത് അടിസ്ഥാനപരമായ വിശ്വാസ പ്രശ്നമാണ്. അതിനാൽ ഞങ്ങൾ അതിനെ നിയമപരമായും രാഷ്ട്രീയമായും എതിർക്കും.”
അല്ലെങ്കിൽ തുറന്നു പറയണം:
“ഇത് വ്യക്തിപരമായ ഒരു മതപരമായ തിരഞ്ഞെടുപ്പാണ്.”
ഈ രണ്ടിനും ഇടയിൽ നിന്നുകൊണ്ട്,
വികാരപ്രസംഗങ്ങൾ നടത്തുകയും യാതൊരു പ്രായോഗിക പ്രതിരോധവും നടത്താതിരിക്കുകയും ചെയ്യുന്നത് വിശ്വാസി സമൂഹത്തോടുള്ള ആത്മാർത്ഥ സമീപനമല്ല. അവരെ അനാവശ്യമായ വൈകാരിക പ്രപഞ്ചങ്ങളുടെ പടുകുഴികളിൽ ചാടിക്കൽ മാത്രമാണത്.
വിശ്വാസ കാര്യങ്ങളിൽ വ്യക്തത മാത്രം പോര,
ആർജവവും വേണം.
Mubarak Ravuthar
No comments:
Post a Comment