Friday, May 22, 2026

ജാതിവിരുദ്ധ രാഷ്ട്രീയം: അടയാളപ്പെടുത്തലുകളിൽ നിന്ന് ഘടനകളിലേക്ക്

ആന്റി ഇസ്ലാമോഫോബിയ ആക്ടിവിസ്റ്റുകൾക്കെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങളും പരിഹാസങ്ങളും തെറിവിളികളും സംഘടിതമായ സൈബർ ആക്രമണങ്ങളും ഉണ്ടായിട്ടും, അതിനൊന്നും വഴങ്ങാതെ അവർ വളരെ സ്ഥിരതയോടെ ഇസ്ലാമോഫോബിയയെ ഒരു സാമൂഹിക-രാഷ്ട്രീയ വംശീയതാ പദ്ധതിയായി നിർവചിച്ചുകൊണ്ടിരിക്കുകയാണ്. എഴുത്തുകളിലൂടെയും ചർച്ചകളിലൂടെയും അക്കാദമിക് ഇടപെടലുകളിലൂടെയും താഴെത്തട്ടിലുള്ള കാമ്പെയ്‌നുകളിലൂടെയും അവർ സമൂഹത്തിൽ ഒരു ബോധം സൃഷ്ടിക്കാൻ ശ്രമിച്ചു. അതിന്റെ ഫലമായാണ് ഇന്ന് “ഇസ്ലാമോഫോബിയ” എന്ന പദം തന്നെ പൊതുചർച്ചകളിൽ ഇടം പിടിക്കുകയും, മുസ്ലിം വിരുദ്ധതയെ വെറും അഭിപ്രായ വ്യത്യാസമല്ലാതെ ഒരു വ്യവസ്ഥാപിത പ്രചാരണ ഘടനയായി കാണാനുള്ള ചിന്ത രൂപപ്പെടുകയും ചെയ്തത്.


പക്ഷേ, ഇപ്പോൾ ജാതി വാലുകളെ കുറിച്ചുള്ള ചർച്ചകൾ നോക്കുമ്പോൾ അതേ രാഷ്ട്രീയ ഗൗരവം പലപ്പോഴും കാണാനില്ല. അത് ഒരു ജാതിവിരുദ്ധ രാഷ്ട്രീയ ചർച്ചയായി വളരേണ്ടതിനു പകരം, “മേനോൻ യഥാർത്ഥ ജാതി വാലാണോ?”, “നമ്പൂതിരിപ്പാട് technically ജാതിപ്പേരാണോ?”, “അത് കുടുംബപ്പേരല്ലേ?” എന്നിങ്ങനെ കേവല വാഗ്വാദങ്ങളിലേക്ക് ചുരുങ്ങുകയാണ്. ജാതിയെ ശക്തമായി ചോദ്യം ചെയ്യേണ്ട ചർച്ചകൾ, ഒടുവിൽ ജാതിപ്പേരുകളുടെ സത്യാവസ്ഥ തേടുന്ന ഉപരിപ്ലവമായ authenticity debate ആയി മാറുന്നു.

ഇത് യഥാർത്ഥത്തിൽ വളരെ ദയനീയമായ അവസ്ഥയാണ്. കാരണം, ഒരു ജാതിവിരുദ്ധ രാഷ്ട്രീയം എന്നത് വ്യക്തികളുടെ പേരുകളെ മാത്രം കേന്ദ്രീകരിച്ചുള്ളതല്ല. ജാതി എങ്ങനെയാണ് സമൂഹത്തിൽ അധികാരം, പ്രിവിലേജ്, പ്രാതിനിധ്യം, അവസരങ്ങൾ ലഭ്യമാകൽ, അപമാനം, മാറ്റിനിർത്തൽ എന്നിവ നിർമ്മിക്കുന്നത് എന്നതിനെക്കുറിച്ചുള്ള ഘടനാപരമായ വിമർശനമാണ് അതിന്റെ കേന്ദ്രം.

എന്നാൽ ഇവിടെ നടക്കുന്നത് അതിന്റെ നേരെ വിപരീതമാണ് — “ഞങ്ങളുടെ നേതാവിന്റെ വാൽ ജാതി വാലല്ല”, “അവരുടെതാണ് യഥാർത്ഥ ജാതി വാൽ” എന്ന തരത്തിലുള്ള fan defense രാഷ്ട്രീയമാണ്. അതിലൂടെ ജാതിയെ വിമർശിക്കേണ്ട ഇടത്ത്, ജാതി അടയാളങ്ങളെ തന്നെ നോർമലൈസ് ചെയ്യുകയും ന്യായീകരിക്കുകയും ചെയ്യുകയാണ് നടക്കുന്നത്.

ഇതിന്റെ ഏറ്റവും വലിയ പ്രശ്നം, സമൂഹത്തിൽ ജാതിയെക്കുറിച്ചുള്ള വിമർശനാത്മക ബോധം വളരുന്നില്ല എന്നതാണ്. മറിച്ച് ഓരോ രാഷ്ട്രീയ/സാമുദായിക ഗ്രൂപ്പുകളും തങ്ങളുടെ നേതാക്കളുടെ caste markers നെ സ്വാഭാവികവൽക്കരിക്കാനും പ്രതിരോധിക്കാനും ശ്രമിക്കുകയാണ്. അതിലൂടെ ജാതി ഒരു പ്രശ്നമല്ല, മറിച്ച് സംരക്ഷിക്കേണ്ട ഒരു identity ആണെന്ന ധാരണയാണ് വീണ്ടും ശക്തമാകുന്നത്.

ഇവിടെ മനസ്സിലാക്കേണ്ട പ്രധാന കാര്യം, ജാതിവിരുദ്ധ രാഷ്ട്രീയം എന്നത് “ആരാണ് കൂടുതൽ ജാതിവാദി?” എന്ന് കണ്ടെത്താനുള്ള മത്സരമല്ല എന്നതാണ്. അത് ജാതി എന്ന സാമൂഹിക അധികാര ഘടനയെ dismantle ചെയ്യാനുള്ള രാഷ്ട്രീയ-സാംസ്കാരിക ഇടപെടലാണ്. അതിന് ആവശ്യമായത് അസ്വസ്ഥതയുണ്ടാക്കുന്ന ചോദ്യങ്ങൾ ചോദിക്കാനുള്ള ധൈര്യവും, സ്വന്തം സാമൂഹിക privilege നെപ്പോലും വിമർശനാത്മകമായി പരിശോധിക്കാനുള്ള സത്യസന്ധതയുമാണ്.

പക്ഷേ പലപ്പോഴും ചർച്ചകൾ ആ ദിശയിലേക്ക് പോകാതെ, “ഞങ്ങളുടെ ഭാഗം ശുദ്ധമാണ്” എന്ന് തെളിയിക്കാനുള്ള PR exercise ആയി മാറുന്നു. അത് വിമോചന രാഷ്ട്രീയമല്ല; വെറും image management മാത്രമാണ്.

ജാതി വാലിനെതിരായ ചർച്ചകൾ ഒരു വ്യക്തിയുടെ പേരിനെക്കുറിച്ചുള്ള courtroom argument ആയി ചുരുങ്ങരുത്. ജാതി എങ്ങനെയാണ് ഇന്നും സാമൂഹിക ബന്ധങ്ങളിലും, രാഷ്ട്രീയ പ്രാതിനിധ്യങ്ങളിലും, സാംസ്കാരിക അധികാരങ്ങളിലും പ്രവർത്തിക്കുന്നത് എന്ന വലിയ ചോദ്യത്തിലേക്ക് അത് വികസിക്കേണ്ടതുണ്ട്.

അല്ലാത്തപക്ഷം, ഈ മുഴുവൻ discourse സോഷ്യൽ മീഡിയയിലെ ഒരു shouting match ആയി മാത്രം അവസാനിക്കും; സമൂഹത്തിൽ യാതൊരു transformative impact ഉം ഉണ്ടാക്കാതെ.

-mubarak_ravuthar-

No comments:

Post a Comment