Wednesday, June 3, 2026

കാവലാൾ രാവണൻ


യുപിയിലെ ഈദ് ഗാഹുകൾക്ക് മുന്നിൽ ഭീം ആർമി ചീഫ് ചന്ദ്രശേഖർ ആസാദ് രാവൺ എംപിയും സംഘവും നൽകിയ കാവൽ, അംബേദ്കർ സ്വപ്നം കണ്ട ജനാധിപത്യ ഇന്ത്യയുടെ ഒരു പുതു യുഗപിറവിയുടെ പ്രഖ്യാപനമാണ്.

ഭീതിയും വർഗീയ കലാപ ഭീഷണിയും സൃഷ്ടിച്ച് മുസ്ലിംകളുടെ ആഘോഷങ്ങളെ പോലും അസ്വസ്ഥമാക്കാൻ ശ്രമിച്ചിരുന്ന സംഘപരിവാർ രാഷ്ട്രീയത്തിന് മുന്നിൽ, ഇത്തവണ യുപി മറ്റൊരു ദൃശ്യം കണ്ടു — ഐക്യത്തിന്റെ, പ്രതിരോധത്തിന്റെ, സഹവർത്തിത്വത്തിന്റെ ദൃശ്യം.

ഈദിനോടനുബന്ധിച്ച് വർഷങ്ങളായി ചില മേഖലകളിൽ ആവർത്തിക്കപ്പെട്ടിരുന്ന പ്രകോപന രാഷ്ട്രീയങ്ങളും കലാപ നീക്കങ്ങളും ഒറ്റയടിക്ക് നിലച്ചത് യാദൃശ്ചികമല്ല.

അതിന് പിന്നിൽ രാവൺ സേനയുടെ ആ “കൈകെട്ടി നിൽക്കുന്ന” കാവലിന്റെ സ്വാധീനമുണ്ട്. അത് വെറും സുരക്ഷയല്ല, ഒരു രാഷ്ട്രീയ സന്ദേശമാണ്.

“ദലിത് - മുസ്ലിം ഐക്യം” എന്ന ആശയം പുസ്തകങ്ങളിൽ നിന്നും തെരുവിലേക്കിറങ്ങുമ്പോൾ ഇന്ത്യയുടെ സാമൂഹിക സമവാക്യങ്ങൾ തന്നെ മാറിത്തുടങ്ങും.

അവകാശങ്ങൾക്ക് വേണ്ടി ഒറ്റക്കെട്ടായി നിൽക്കുന്ന ജനങ്ങളെ ഭീഷണിപ്പെടുത്തുക എളുപ്പമല്ലെന്ന് യുപി ഇത്തവണ തെളിയിച്ചു. 🔥

ഭരണഘടനയെ നെഞ്ചോട് ചേർത്ത്, വിദ്വേഷ രാഷ്ട്രീയത്തിനെതിരെ മനുഷ്യരെ കാത്തുനിൽക്കുന്ന ഓരോ കൈയും ഇന്നത്തെ ഇന്ത്യയുടെ പ്രതീക്ഷയാണ്. ✊🏽

- മുബാറക് റാവുത്തർ

No comments:

Post a Comment